അവര്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ടുപേര്‍ക്കും "പ്രാന്താ"ണെന്ന് മറ്റമ്മ പറഞ്ഞിരുന്നു. അവര്‍ അമ്മായിയമ്മയും മരുമകളും ആയിരുന്നത്രേ. എന്നും രാവിലെ, മരുമകള്‍ ആദ്യം നിലവിളിച്ചുകൊണ്ട് വീടിനുമുന്നിലെ റോഡിലൂടെ ഓടിപ്പോവും. പറയുന്നതിലേറെയും തെറിയായിരിക്കും. അമ്മായമ്മയ്‍ക്കെതിരെ പോലീസില്‍ പരാതികൊടുക്കാനാണ് പോകുന്നതെന്നൊക്കെ പറയും. കുറച്ചുനേരം കഴിയുമ്പോള്‍ അമ്മായമ്മയും, മുടികെട്ടാതെ, പാതി വലിച്ചുകയറ്റിയ കുപ്പായവുമിട്ട്, മരുമകളെ ചീത്തവിളിച്ച് പുറകെ ഓടിവരും. "ആ പ്രാന്തത്തി*****യെ കണ്ടോ" എന്നൊക്കെ വഴിയില്‍ നില്‍ക്കുന്നവരോട് അന്വേഷിക്കും. 'അവളെ ഞാനിന്നത്തോടെ തീര്‍ക്കും' എന്നൊക്കെ നെഞ്ചിലിടിച്ച് ആണയിടും. മിക്കവാറും ദിവസങ്ങളില്‍ വാക്കത്തിയുണ്ടാവും കയ്യില്‍. "ആ പെണ്ണ് അവരെ കൊല്ല്വോ?" - ഞങ്ങള്‍ പേടിച്ച് മറ്റമ്മയോട് ചോദിക്കും. മറ്റമ്മ അതിന് മറുപടിയൊന്നും പറയാറില്ല. ചോരവീഴുന്ന വാക്കത്തിയുമായി കുട്ടിട്രൌസറിട്ട പോലീസുകാര്‍ ആ സ്ത്രീയെ ഒരു ദിവസം ഇതുവഴിയെ കൊണ്ടുവരുമായിരിക്കും. ഞങ്ങള്‍ കുട്ടികള്‍ അപ്പോള്‍ അകത്തിരുന്ന് ഓലച്ചുമരില്‍ ദ്വാരമുണ്ടാക്കിയായിരിക്കും ആ കാഴ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ